Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Undergoing Treatment

Thiruvananthapuram

ചികിത്സയിലായിരുന്ന തടവുകാരൻ മരിച്ചു

ഉള്ളൂർ: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തടവുകാരൻ മരിച്ചു. എറണാകുളം ആലങ്ങാട് നീരിക്കോട് പുള്ളികപറമ്പിൽ വീട്ടിൽ മുഹമ്മദ് യാസിർ അരാഫത്ത് (36) ആണ് മരിച്ചത്.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് 10 നായിരുന്നു ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൂജപ്പുര പോലീസ് കേസെടുത്തു. കൊച്ചി എൻഐഎ സ്പെഷൽ കോടതി ശിക്ഷിച്ച പ്രതിയെ തിരുവനന്തപുരം സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിൽ പ്രവേശിപ്പിക്കപ്പെട്ട ദിവസം തന്നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

International

മൊജ്തബ ഖമന‌‌യ് മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിൽ? വിശദീകരണവുമായി റഷ്യ

മോസ്കോ: ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്‌യുടെ മകൻ മൊജ്തബ ഖമനയ് അതീവ ഗുരുതരാവസ്ഥയിൽ മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന വാർത്തകൾ റഷ്യ നിഷേധിച്ചു. പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും പ്രചരിച്ച ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് റഷ്യൻ വൃത്തങ്ങൾ വ്യക്തമാക്കി.

ഇസ്രയേൽ-ഇറാൻ സംഘർഷങ്ങൾക്കിടെ മൊജ്തബ ഖമനയ്‌ക്ക് പരിക്കേറ്റുവെന്നും വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ രഹസ്യമായി റഷ്യയിലേക്ക് മാറ്റിയെന്നുമായിരുന്നു പ്രചാരണം. അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ റഷ്യൻ വിദേശകാര്യ മന്ത്രാലയവും ക്രെംലിൻ വൃത്തങ്ങളും ഈ വാർത്തകൾ തള്ളി. മൊജ്തബ ഖമനയ് റഷ്യയിൽ ചികിത്സയിലാണെന്നതിന് സ്ഥിരീകരണമില്ലെന്നും ഇത്തരം വാർത്തകൾ തെറ്റാണെന്നുമാണ് റഷ്യയുടെ നിലപാട്.

ഈ വിഷയത്തിൽ ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാനിലെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളും പ്രാദേശിക തർക്കങ്ങളും ഇത്തരം അഭ്യൂഹങ്ങൾ പ്രചരിക്കാൻ കാരണമായേക്കാമെന്ന് നിരീക്ഷകർ കരുതുന്നു.

 

District News

ചികിത്സയിലായിരുന്ന തടവുകാരൻ മരിച്ചു

പേരൂര്‍ക്കട: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ചികിത്സയിലായിരുന്ന തടവുകാരന്‍ മരിച്ചു. ശ്രീകാര്യം ചെറുവയ്ക്കല്‍ കരുംകരക്കോണം പെടിയത്തുമുറിയില്‍ ബാബുകുമാര്‍ (50) ആണ് മരിച്ചത്. 2019 മുതല്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്.

തിരുവനന്തപുരം അഡീഷണല്‍ ഡിസ്ട്രിക്ട് ആൻഡ് സെഷന്‍സ് ഫാസ്റ്റ്ട്രാക്ക് കോടതിയുടേതായിരുന്നു വിധി. ശനിയാഴ്ച ദേഹാസ്വാസ്ഥ്യം മൂലം ബാബുകുമാറിനെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. പൂജപ്പുര പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

District News

ഉത്സവത്തിനിടെ ആനയിടഞ്ഞ സംഭവം: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുട്യൂബർ മരിച്ചു

അങ്കമാലി: തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിൽ ഉത്സവ എഴുന്നളളിപ്പിനിടെ ആനയിടഞ്ഞതിനെ തുടർന്ന് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുട്യൂബർ മരിച്ചു. ചൊവ്വര സുരഭി പിഷാരത്ത് സി.പി. സേതുവാമധവന്‍റെ മകൻ സൂരജ് പിഷാരടി (34) ആണ് ഇന്നലെ രാവിലെയോടെ മരിച്ചത്.

ബുധനാഴ്ച ഉച്ചയോടെ ക്ഷേത്രത്തിൽ വലിയവിളക്ക് ശിവേലി എഴുന്നള്ളിപ്പിനിടെയാണ് ആനയിടഞ്ഞത്. ഉത്സവ ദൃശ്യങ്ങൾ പകർത്തുകയായിരുന്ന സൂരജ് ഉൾപ്പടെ 16 പേർക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു. ഭയന്ന് ഓടുന്നതിനിടെ ആനയുടെ ചവിട്ടേറ്റാണ് സൂരജിന് പരിക്കേറ്റത്.

എഴുന്നള്ളിപ്പിന് അണിനിരന്ന അഞ്ച് ആനകളിൽ തിടമ്പേറ്റിയ ചിറയ്ക്കൽ ശബരിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. ഇതേ തുടർന്ന് ഒപ്പമുണ്ടായിരുന്ന കുന്നുമ്മൽ പരമേശ്വരൻ എന്ന ആന പിന്തിരിഞ്ഞോടിയതും അപകടങ്ങൾക്ക് ഇടവരുത്തി.

ആനപ്പുറത്ത് ഉണ്ടായിരുന്ന രണ്ട് പേർക്കും താഴെ വീണ് പരിക്കേറ്റിരുന്നു. മറ്റുള്ളവരിൽ നാലുപേർ മേളക്കാരും ബാക്കിയുള്ളവർ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ഭക്തജനങ്ങളുമായിരുന്നു. നിസാര പരിക്കേറ്റ ഇവരെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. സൂരജിന്‍റെ സംസ്കാരം നടത്തി. അമ്മ: സുഭദ്ര. സഹോദരൻ: സുജിത്ത്.

District News

തീപ്പൊള്ളലേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

നെടുമങ്ങാട് :ഹോട്ടലിൽ ഗ്യാസ് ചോർന്നുണ്ടായ പൊട്ടിത്തെറിയിൽ തീപ്പൊള്ളലേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. അഴിക്കോട് മരുതിനകം റോഡരികത്ത് വീട്ടിൽ നവാസ് (55)ആണ് മരിച്ചത്. കഴിഞ്ഞ 15ന് അഴിക്കോട് ജംഗ്ഷനിലെ ഹോട്ടലിലാണ് ഗ്യാസ് ചോർന്നു പൊട്ടിത്തെറിയുണ്ടായത്. നവാസ് ചായ കുടിക്കാനെത്തിയതായിരുന്നു. നവാസ് ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. മറ്റ് രണ്ടുപേർ ഹോട്ടൽ ജീവനക്കാരായിരുന്നു.

ഗ്ലാസ് കൊണ്ട് മറച്ച കടയിൽ ഗ്യാസ് ലീക്കായ വിവരം ആരും അറിഞ്ഞിരുന്നില്ല. ജീവനക്കാരി സ്റ്റൗ കത്തിക്കാൻ ശ്രമിച്ചതോടെ ഉഗ്രസ്ഫോടനമുണ്ടാകുകയും ചായ കുടിക്കാൻ കാത്തിരുന്ന നവാസിനും രണ്ട് ജീവനക്കാർക്കും മാരകമായി പൊള്ളലേൽക്കുകയുമായിരുന്നു.

മുസ്‌ലിം ലീഗ് അരുവിക്കര പഞ്ചായത്ത് കമ്മിറ്റി അംഗവും എസ്‌യുടി അഴിക്കോട് ഡ്രൈവേഴ്സ് യൂണിയൻ സജീവ പ്രവർത്തകനുമായിരുന്നു. ഭാര്യ: മാജിദ. മക്കൾ: നിബിൻ, നിജിത. മരുമകൻ: മുഹമ്മദ് സനൂഫ്.

District News

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

മേലൂർ: ബൈക്കില്‍ ടോറസ് ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മേലൂര്‍ പൂലാനി പുത്തന്‍കണ്ടത്തില്‍ ശശിയുടെ മകന്‍ ജിഷ്ണു(29)ആണ് മരിച്ചത്.

ബൈക്കില്‍ ജിഷ്ണുവിനൊപ്പമുണ്ടായിരുന്ന പൂലാനി മുക്കംമ്പിള്ളി വീട്ടില്‍ ഉണ്ണികൃഷ്ണനെ(29) പരിക്കുകളോടെ ചാലക്കുടിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ മാരാംകോട് വച്ചായിരുന്നു സംഭവം. കേക്ക് നിര്‍മാണ യൂണിറ്റിലെ ജീവനക്കാരാണ് ഇരുവരും. ജോലി സംബന്ധമായ കാര്യത്തിന് പോകുന്നവഴിയാണ് അപകടം സംഭവിച്ചത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജിഷ്ണു കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. സംസ്‌കാരം നടത്തി. അമ്മ: അംബിക. സഹോദരന്‍: വിഷ്ണു.

Kerala

ചികിത്സയിൽ കഴിയുന്ന ജി. സുധാകരനെ സന്ദര്‍ശിച്ച് മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: കുളിമുറിയിൽ വഴുതി വീണ് കാലിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരനെ മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു.

അൽപനേരം ആശുപത്രിയിൽ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ശേഷമാണ് മന്ത്രി സജി ചെറിയാൻ മടങ്ങിയത്. പരുമല ആശുപത്രിയിലാണ് ജി. സുധാകരൻ ചികിത്സയിൽ കഴിയുന്നത്.

ഇന്നലെ രാവിലെയാണ് കുളിമുറിയിൽ വഴുതി വീണ് ജി.സുധാകരന്‍റെ കാലിന് പരിക്കേറ്റത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പരുമല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കാലിൽ മൾട്ടിപ്പിൾ ഫ്രാക്ചർ കണ്ടെത്തിയതിനാൽ ഓപ്പറേഷൻ ആവശ്യമായിരുന്നു. തുടർചികിത്സ ആവശ്യമുള്ളതിനാൽ തുടർന്നുള്ള രണ്ട് മാസം പൂർണ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്.

Latest News

Corehub Up